Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Ireland 1st T20 Score card: അയര്‍ലന്‍ഡിന്റെ വില്ലനായി മഴ, ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് ജയം; തിരിച്ചുവരവ് ഗംഭീരമാക്കി ബുംറ

ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു

India vs Ireland 1st T20 Score card: അയര്‍ലന്‍ഡിന്റെ വില്ലനായി മഴ, ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് ജയം; തിരിച്ചുവരവ് ഗംഭീരമാക്കി ബുംറ
, ശനി, 19 ഓഗസ്റ്റ് 2023 (08:26 IST)
India vs Ireland 1st T20 Score card: അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ജയം. രണ്ടാം ഇന്നിങ്‌സില്‍ മഴ കളി മുടക്കിയതിനാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴ പെയ്തു. പിന്നീട് ഒരോവര്‍ പോലും എറിയാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി. 
 
യഷസ്വി ജയ്‌സ്വാള്‍ (23 പന്തില്‍ 24), തിലക് വര്‍മ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഋതുരാജ് ഗെയ്ക്വാദ് (16 പന്തില്‍ 19), സഞ്ജു സാംസണ്‍ (ഒരു പന്തില്‍ ഒന്ന്) എന്നിവരായിരുന്നു കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. 
 
ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 31-5 എന്ന നിലയില്‍ അയര്‍ലന്‍ഡ് തകര്‍ന്നതാണ്. പിന്നീട് ബാരി മഗ്രാത്തി (33 പന്തില്‍ പുറത്താകാതെ 51), കര്‍ട്ടിസ് കാംപര്‍ (33 പന്തില്‍ 39) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ആതിഥേയരെ മോശമല്ലാത്ത സ്‌കോറിലേക്ക് എത്തിച്ചത്. 
 
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെയാണ് ബുംറ രണ്ട് പേരെ പുറത്താക്കിയത്. രവി ബിഷ്‌ണോയ്, പ്രസിത് കൃഷ്ണ എന്നിവരും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ബുംറയാടാ, താഴത്തില്ല..! ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി